ആങ് സാന്‍ സ്യൂചിയുടെ മോചനം സ്വാതന്ത്ര്യത്തിന്റെ പുതു വസന്തമായി കടന്നു വന്നു . വര്‍ഷങ്ങളായുള്ള മ്യാന്മാര്‍ ജനതയുടെ സാഫല്യം . കഴിഞ്ഞ ഇരുപത്തിയൊന്നു വര്‍ഷത്തിന്റെയുള്ളില്‍ പതിനഞ്ചു വര്‍ഷങ്ങളും സ്യൂചി വീട്ടു തടങ്ങലിലായിരുന്നു . ഇപ്രാവശ്യം ഏഴു വര്ഷം തുടര്‍ച്ചയായി ; അവര്‍ പുറം ലോകം കണ്ടിട്ട് ; സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിയിട്ട് . എന്നാലും ആദ്യ പ്രസംഗത്തില്‍ പ്രകോപനകരമായി ഒന്നും പറഞ്ഞില്ല. അനുനയത്തിന്റെ ഭാഷയിലാണ് അവര്‍ പ്രതികരിച്ചത് . പട്ടാളത്തിന്റെ കണ്ണുകള്‍ തന്റെ ചുറ്റും വലയം തീര്ത്തിട്ടുണ്ടെന്നു അവര്‍ക്കറിയാം .
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനും പട്ടാളനിയന്ത്രണത്തില്‍ കഴിയുന്ന മാതൃരാജ്യത്ത് നിയമവാഴ്ച കൊണ്ടുവരാനുമുള്ള പോരാട്ടം തുടരുമെന്ന് മ്യാന്‍മറിലെ ജനാധിപത്യ പോരാളി ആങ് സാന്‍ സ്യൂചി തന്റെ ആദ്യ പ്രസംഗത്തില്‍ പറഞ്ഞു .
''ഞാന്‍ മനുഷ്യാവകാശങ്ങളില്‍ വിശ്വസിക്കുന്നു. ഞാന്‍ നിയമവാഴ്ചയില്‍ വിശ്വസിക്കുന്നു. ഇവയ്ക്കായി ഞാന്‍ എല്ലായ്‌പ്പോഴും പോരാടും. എല്ലാ ജനാധിപത്യശക്തികളോടും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ജനങ്ങളുടെ പിന്തുണ ആവശ്യമാണ്'' -അവര്‍ കൂട്ടിച്ചേര്‍ത്തു . എന്നാല്‍ ജനറല്‍ താന്‍ ഷ്വെയ്ക്കുള്ളയുമായി താന്‍ ഒരു പോരട്ടത്തിനില്ല എന്നുള്ള സന്ദേശമാണ് അവര്‍ തന്റെ ആദ്യ പ്രസംഗത്തില്‍ കൂടി പുറത്തു വിട്ടത് . അവരുടെ ഓരോ വക്കും വളരെ സൂക്ഷിച്ചുള്ളതായിരുന്നു. പട്ടാളവുമായി ഒരു തുറന്ന ചര്‍ച്ചക്കാണ് താന്‍ തയ്യാറെടുക്കുന്നെതെന്നും അവര്‍ പറഞ്ഞു .
bhutan election എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
bhutan election എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2010 നവംബർ 19, വെള്ളിയാഴ്‌ച
സ്വാതന്ത്ര്യത്തിന്റെ പുതു വസന്തം
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
1:05 AM
0
അഭിപ്രായ(ങ്ങള്)
ലേബലുകള്‍: aung-san-suu-kyi, bhutan, bhutan election, suukyi
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

